“ ഓണക്കുടി“
********************************
ഓണക്കളി,ഓണസദ്യ,ഓണവില്ല്,ഓണത്തല്ല് എന്നൊക്കെ കേട്ടിട്ടുണ്ടു്.പക്ഷേ ‘ഓണക്കുടി’ആദ്യമായിട്ടാണു്.
മാദ്ധ്യമങ്ങളുടെ പുതിയ സംഭാവനയാണു് ‘ഓണക്കുടി’.(ഒരു മാദ്ധ്യമസ് റഷ്ടി)
ഈഓണക്കാലത്തു് 167 കോടി രൂപയ്കുള്ള മദ്യം വിറ്റു ബീവറേജസ്സ് കോര്‍പറേഷന്‍
കേരളത്തില്‍ റിക്കാര്‍ഡ് നേടിയെന്നു പത്രവാര്‍ത്ത.കേരളംസമ്പൂര്‍ണ്ണമദ്യവല്‍കരണം എപ്പൊഴേനേടിക്കഴിഞ്ഞു
.അതില്‍ത്തന്നെകരുനാഗപ്പള്ളി ഒന്നാമതെത്തിയെന്നു കണ്ടു.
ഞാനെങ്ങനെ ഒരു മദ്യപനായി എന്നു ഫ്ലാഷ്ബാക്കില്‍ ചിന്തിച്ചു നോക്കാന്‍ ഈ വാര്‍ത്തയാണു
പ്രേരകമായതു.
കവിതകള്‍ വായിച്ചാണു ഞാന്‍ മദ്യപനായതു എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ
വെള്ളംചേര്‍ക്കാതെടുത്തോരമ്റ്തിനുസമമാം
നല്ലിളംകള്ള്
ചില്ലിന്‍ വെള്ളഗ്ലാസില്‍ പകര്‍ന്നങ്ങനെ
രുചികരമാം
മത്സ്യമാംസാദികളോടെ,തോഴരൊപ്പം
ചെല്ലുംതോതില്‍
ചെലുത്തി,കളി,ചിരി,തമാശിവകളൊത്തു
മേളിപ്പതേക്കാള്‍
സ്വര്‍ലോകത്തും ലഭിക്കില്ലുപരിയൊരുസുഖം
പോക!വേദാന്തമേ!!!
ഈ ചങ്ങമ്പുഴ കവിതയിലായിരുന്നു തുടക്കം
ചങ്ങമ്പുഴയായിരുന്നല്ലോ യുവത്വത്തിന്റെ ഹരം
പിന്നെ സഞ്ജയന്റെ വഴിയായിരുന്നു
“ഒന്നുരണ്ടുചിരട്ടകുടിക്കുവോളം അച്ഛനുണ്ടോവരുന്നെന്നുനോക്കണം
രണ്ടുനാലുചിരട്ടകുടിച്ചെന്നാല്‍ അച്ഛനാരെടാ,ഞാനെടാ,മോനെടാ“
തിക്കുറിശ്ശിയാണു ഇതിന്റെ പഞ്ചതന്ത്രം ചൊല്ലിത്തന്നതു്
“ പകലരുതു്
പലതരുതു്
പലരരുതു
പാലരുതു്
പഴമരുതു്“
ഒടുവില്‍ വി.കെ.എന്‍ പറഞ്ഞതു പോലെ
പീത്വാ,പീത്വാ
താഴെ വീഴ്വാ
പുന:പീത്വാ,പീത്വാ എന്ന നിലയിലായി സംഗതികള്‍
അങ്ങനെ ഇരിക്കുമ്പോഴാണു് എം.പി.മന്മദന്‍ സാറിന്റെ വരവു
മദ്യവര്‍ജ്ജനത്തിന്റെ കാലം.മദ്യമേ!വിഷമേ!മനുഷ്യനെ മറ്ഗമാക്കും മദ്യമേ!വിഷമദ്യമേ!
അങ്ങനെ ഞാന്‍ അതിന്റെ ഭാഗമായി.ആ കൂട്ടത്തിലാണു മറ്റൊരു പ്രസിദ്ധ കവി വാക്യം വായിക്കാനിടയായതു്
“മദ്യപാനത്താല്‍ വരുംധനനഷ്ടം
മാനഹാനിയും
മദ്യപാനത്താല്‍ വരും കോപം
കോപത്താല്‍ വരും സര്‍വനാശവും
അതിനാല്‍ മദ്യം തള്ളുക,തള്ളുക ബുദ്ധിമാന്‍“. അവസാന വരി അക്ഷരം പ്രതി അനുസരിച്ചു് ഞാന്‍
കുപ്പിക്കണക്കിനു മദ്യം വീണ്ടുമകത്തേയ്ക്കു തള്ളി
അത്താണതിന്റെശരി
ഒടുവില്‍”സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു
ദു:ഖങ്ങള്‍ക്കിന്നു ഞാന്‍ അവധികൊടുത്തു”
**********************************************
2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)